ചെന്നൈ: തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 26 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 34 ആയി. ഇവരുമായി സമ്പര്‍ക്കത്തിലള്ളവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി സുബ്രഹ്മണ്യന് അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്രവം ജീനോം സീക്വന്‍സിംഗിന് അയച്ചത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിൽ നിന്നുള്ളവരിലാണ് 26 കേസുകൾ റിപ്പോർട്ട് ചെയ്തത്. സേലം-1, മധുരൈ-4, തിരുവണ്ണാമലൈ-2 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള കേസുകൾ.
അതേസമയം ഒമിക്രോൺ പശ്ചാത്തലത്തിൽ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ടിന് അനുമതി നൽകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.