ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിലെ കലയാമേട്ടില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. 15 പേരില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
‘വൈദ്യുത ആഘാതത്തില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് ഏഴ് പേരെ ചികിത്സയ്ക്കായി തഞ്ചാവൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റ 15 പേര്‍ക്ക് ഡോക്ടര്‍മാര്‍ ആവശ്യമായ ചികിത്സ നല്‍കുന്നു. എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു. അപകടത്തിന്റെ യഥാര്‍ഥ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ’, സെന്‍ട്രല്‍ സോണ്‍ – തിരുച്ചിറപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ 94-ാമത് മേല്‍ ഗുരുപൂജ മഹോത്സവം ആഘോഷിക്കുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി മുതല്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് വന്‍ ഭക്തജനത്തിരക്കാണ് സ്ഥലത്ത് അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ നഗരവീഥികളില്‍ പരമ്പരാഗത ഘോഷയാത്ര നടന്നു. നൂറുകണക്കിന് ഭക്തര്‍ രഥം വലിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വൈദ്യുത കമ്പി രഥത്തില്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് അദ്ദേഹം തഞ്ചാവൂര്‍ സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലം: ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസ്.…
തൃശ്ശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളാനിക്കര സർവീസ്…
അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…
ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…