ബംഗളൂരു: കർണാടകയിൽ വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്‍റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകമെന്ന് ബി ജെ പി നേതാവും എംപിയുമായ (Tejasvi Surya) തേജസ്വി സൂര്യ. ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം.
‘ഭീകരതയുടെ കേരള മാതൃകയാണിത്, പി.എഫ്.ഐ, എസ്.ഡി.പി.ഐ, സി.എഫ്.ഐ തുടങ്ങിയ സംഘടനകൾ കർണാടകയിലേക്കും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്ത ഭീകരതയുടെ കേരള മാതൃക’- തേജസ്വി സൂര്യ പറഞ്ഞു. അതേസമയം, ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ ആറ് പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ എല്ലാവരും 20നും 22നും ഇടയിൽ പ്രായമുളളവരാണെന്നും പൊലീസ് പറഞ്ഞു.