പന്തളം : ഇന്നലെ പുലര്‍ച്ചെയാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ(38 ) ജീവനൊടുക്കിയ നിലയില്‍, വീടിന്റെ ഒന്നാം നിലയില്‍ ഷീറ്റുകള്‍ മറച്ച് തുണി ഉണങ്ങാനുള്ള ടെറസിലെ തുണികള്‍ക്കിടയില്‍ കണ്ടെത്തിയത്. മകള്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള കാര്യങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ആശയുടെ പിതാവ് പ്രതികരിച്ചത് .പെട്ടെന്നുള്ള മാനസിക വിഷമം ആവാം കാരണമെന്നും കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോള്‍ മകള്‍ വളരെ സന്തോഷത്തിലായിരുന്നുവെന്നും യാതൊരു വിധ ബുദ്ധിമുട്ടുകളെക്കുറിച്ചും തന്നോട് പറഞ്ഞിരുന്നില്ലെന്നും ആശയുടെ പിതാവ് പറഞ്ഞിരുന്നു.തങ്ങള്‍ക്ക് ഉല്ലാസിനെ യാതൊരു വിധത്തിലുള്ള സംശയമോ പരാതിയോ ഇല്ലെന്നും തന്നോടും കുടുംബത്തോടും ഉല്ലാസ് വളരെ സ്നേഹത്തിലായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഉല്ലാസിനെ സംശയിക്കേണ്ട കാര്യമില്ലെന്നും പിതാവ് പറയുന്നു.
തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ വഴക്കുണ്ടായി. ഇതിനു ശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍ നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നു കരുതി. ആശയെ കാണാതെ അന്വേഷിക്കുകയും തുടർന്ന് കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് ഉല്ലാസ് പോലീസിനെ വിളിക്കുന്നത്. പോലീസ് വന്ന് അന്വേഷിക്കുമ്പോഴാണ് ഒന്നാം നിലയില്‍ ടെറസില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ആശയെ കാണുന്നത്.
പ്രശ്നങ്ങളുള്ള വീടല്ലെന്നും സന്തോഷമായി പോകുന്ന കുടുംബമാണെന്നും ഉല്ലാസ് നല്ല വ്യക്തിയാണെന്നും അയൽക്കാർ പറയുന്നു. ആശ ഉല്ലാസിന് ചോറു വിളമ്പി കൊടുക്കുകയും അതിനു ശേഷം ആശ മുകളിലോട്ട് പോവുകയാണെന്നും ആശയെ കാണാതെ വരികയും എല്ലായിടത്തും ഉല്ലാസ് നോക്കുകയും ചെയ്യുന്നത് കണ്ടുവെന്നും അയൽക്കാരൻ പറയുന്നു. മരണത്തിന് ശേഷം ഉല്ലാസിനൊപ്പം പത്തു പതിനഞ്ച് മിനിറ്റോളം താന്‍ ഉണ്ടായിരുന്നു. എന്റെ മക്കളെ നോക്കുവെന്നും മക്കളെ ഓര്‍ത്തില്ലലോടി എന്ന് പറഞ്ഞ് കരയുകയായിരുന്നുവെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു .