ഭോപ്പാൽ: മധ്യപ്രദേശിലെ രത്‌ലാമിലെ ഗൂഗിൾ മാപ്പിൽ ക്ഷേത്രത്തിന്റെ പേര് മാറ്റി മസ്ജിദിന്റെ പേരാക്കി മാറ്റിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. രത്ലാമിലെ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പേരാണ് മാറ്റിയത്.
രത്‌ലം സ്വദേശിയായ മുസ്ലീം യുവാവാണ് അറസ്റ്റിലായത്. നാട്ടുകാരുടെ പരാതിയിലാണ് നടപടി. അംബേമാതാ ക്ഷേത്രത്തിന്റെ പേര് കഹ്കാഷ പള്ളി എന്നാക്കി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്പി സുനിൽ പട്ടിദാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.