Tuesday, May 14, 2024
spot_img

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചയോടെ പുൽവാമ ജില്ലയിലെ (Terrorist Attack In Pulwama) ചന്ദ്ഗാം പ്രദേശത്താണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കശ്മീർ പോലീസ് അറിയിച്ചു. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം.

അതേസമയം കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട തുടരുകയാണ്. ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം ഇന്നലെ വധിച്ചിരുന്നു.ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ (Top Lashkar E Taiba Commander Killed) ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ. മുപ്പതുകാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. 2017ലാണ് ലഷ്‌കറിന്റെ ടോപ് കമാൻഡറായിരുന്ന സലീം പറേയ് തീവ്രവാദ സംഘടനയിലെത്തുന്നത്. ഇതിന് മുമ്പ് ഹജിൻ നഗരത്തിൽ മെക്കാനിക്ക് ആയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി തീവ്രവാദത്തിൽ സജീവമായിരുന്ന സലീം സൈന്യവുമായി നടന്നിട്ടുള്ള നിരവധി ഏറ്റുമുട്ടലുകളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. സൈന്യം വധിച്ച രണ്ടാമത്തെ ഭീകരൻ പാക് സ്വദേശിയാണ്. ഹഫീസ് എന്ന ഹംസയാണ് ഇയാളെന്ന് പിന്നീട് സൈന്യം തിരിച്ചറിഞ്ഞു. ഷലീമർബാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

Related Articles

Latest Articles