Friday, May 10, 2024
spot_img

ചാൻസിലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാനുള്ള ബില്ലിനെ നിയമപരമായി നേരിടും ; കെ. സുരേന്ദ്രൻ

ഡൽഹി : കേരളത്തിലെ വിവിധ സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കം ചെയ്യാനുള്ള ബിൽ ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് കെ. സുരേന്ദ്രൻ . സർക്കാർ തുടർന്ന് വരുന്ന അഴിമതിയും സ്വജനപക്ഷപാതവും ഉറപ്പിക്കാനുള്ള ബില്ലാണിപ്പോൾ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പിൻവാതിൽ നിയമനങ്ങൾ കൂടുതൽ ശക്തിയായി സംസ്ഥാനത്ത് തുടരുന്നതിനുള്ള ഒരു ശ്രമമാണ് ഈ ബില്ലിലൂടെ കൊണ്ടുവരുന്നത്.ഇത് യുജിസിയുടെ മാനദണ്ഡങ്ങൾക്കും . സുപ്രീംകോടതി അടക്കം നിരവധി നീതിന്യായ കോടതികളുടെ വിവിധ വിധികൾക്കുമെതിരെയുള്ള നിലപാടാണ്. സർവകലാശാലകളുടെ സ്വയംഭരണം പൂർണ്ണമായും തകർക്കുവാനും പാർട്ടിയുടെ ആധിപത്യം ഉറപ്പിക്കുവാനുള്ള ശ്രമമാണ് നിയമസഭ ഉപയോഗിച്ച് സർക്കാർ നടത്തുന്നത്. ഇതുവരെ വൈസ് ചാൻസിലർമാരുടെ കാര്യത്തിലും സർവകലാശാലകളുടെ കാര്യത്തിലും ഗവർണർ എടുത്ത എല്ലാ നടപടികളും കോടതികൾ അംഗീകരിച്ചതാണ്. ഇതിനെ കോടതികൾക്ക് മുന്നിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ചത് കൊണ്ട് അഴിമതിക്കും സ്വജനപക്ഷപാതത്തിനും അനുകൂലമായ കളമൊരുക്കിനേരിടുന്നു . സർവകലാശാലകളിലെ പതിനായിരക്കണക്കിന് കണക്കിനു വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ മാത്രമേ ഈ നടപടി ഉപകരിക്കുകയുള്ളൂ.നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ഒരു പാർട്ടി എന്ന നിലയിൽ പുറത്ത് നിന്ന് രാഷ്ട്രീയപരമായി തന്നെ ഇതിനെ നേരിടുമെന്നും നിയമപരമായി ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു .

Related Articles

Latest Articles