തിരുവനന്തപുരം: നഗരസഭാ ശുപാര്‍ശ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് മേയർ ആര്യാ രാജേന്ദ്രന്റെയും ഓഫീസ് ജീവനക്കാരുടെയും മൊഴിയെടുത്തു.ശുപാർശ കത്ത് നൽകിയത് വ്യാജമാണെന്നായിരുന്നു ആര്യരാജേന്ദ്രൻ മൊഴി നൽകിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്.ശാത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരുമെന്നും കേസെടുത്ത് അന്വേഷണം വൈകിയതിനാൽ പല പ്രധാന തെളിവുകളും നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും അന്വേഷണം വെറും പ്രഹസനമാണെന്നും ആരോപിച്ച് കൊണ്ട് പ്രതിപക്ഷ സംഘടനകൾ നഗരസഭയിൽ വൻ പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിച്ചു.മേയർ ഇതിനോടകം തന്നെ രാജി വെക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.എന്നാൽ തനിക്ക് കത്തിനെ പാട്ടി യാതൊരു അറിവും ഇല്ല എന്നാണ് മേയർ ഇപ്പോഴും പറയുന്നത്