ഹമാസ് ഭീകരർ ഇസ്രായേലിൽ കയറി അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ ഞെട്ടലിലാണ് ലോകമിന്ന്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍ നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിടുകയായിരുന്നു. എന്നാൽ ഇസ്രായേൽ ഹമാസിനെതിരെ ശക്തമായി തിരിച്ചടിക്കുന്ന കാഴ്ചകൾക്കാണ് ലോകരാജ്യങ്ങൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഗാസ മുനമ്പിനെ ചോരയിൽ മുക്കി ഇസ്രായേൽ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. അതേസമയം, ഇസ്രായേൽ പെൺപുലിയായ സൈനീക പെൺകുട്ടിയുടെ മുൻപിൽ ഉടുതുണി ഇല്ലാത്ത ചില മാധ്യമങ്ങളുടെ ഹമാസ് പോരാളികളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ഇസ്രായേലി സിവിലിയൻ പെൺകുട്ടിയെ അതി ക്രൂരമായി വധിച്ചശേഷം വിവസ്ത്രയാക്കി ഒരു വണ്ടിയിൽ ഇട്ട് കൊണ്ട് പോയി മൃതദേഹത്തോട് ഹമാസ്കാണിച്ച ക്രൂരത നമ്മൾ എല്ലാവരും കണ്ടതാണ്. അതൊക്കെ ലോകം മറന്നാലും ഇസ്രായേൽ എന്തായാലും മറക്കില്ല. കൂടാതെ, നിരായുദ്ധരായ സ്ത്രീകളെയും, കുഞ്ഞുങ്ങളെയും കൂട്ടക്കൊല ചെയ്യുമ്പോഴും, കൊല്ലപ്പെട്ടവരുടെ മൃതദേഹത്തെ പോലും വെറുതെ വിടാതെ തുപ്പുകയും ചവിട്ടുകയും ഒക്കെ ചെയ്യുമ്പോഴും ഈ മുസ്ലിം തീവ്രവാദികൾ അള്ളാഹു അക്ബർ വിളി നടത്തുന്നു എന്നതാണ് ശ്രദ്ധേയം.
അതേസമയം, ഗാസ അതിർത്തിയിൽ ലക്ഷം സൈനികരെ വിന്യസിപ്പിക്കാൻ ഇസ്രായേൽ നീക്കം തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലബനാനിലെ ഹിസ്ബുല്ല ഇസ്രായേലിന് നേരെ ഷെല്ലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയും ഇപ്പോൾ നിലനിൽക്കുകയാണ്. പാലസ്തീനിയൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ 413 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗാസയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലം പൊത്തുകയും ചെയ്തു. അതേസമയം, രക്തരൂക്ഷിതമായ പോരാട്ടം തുടരവേ, ഇസ്രായേലിന് പിന്തുണയുമായി മേഖലയിലേക്ക് പടക്കപ്പലുകളും പോർവിമാനങ്ങളും അയക്കാൻ യു.എസ് തീരുമാനിച്ചു. മെഡിറ്ററേനിയൻ കടലിലുള്ള യുദ്ധക്കപ്പലുകൾ ഇസ്രായേലിനോട് അടുത്ത് കിഴക്കൻ തീരത്തേക്ക് നീങ്ങുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. ഇസ്രായേലിനോടുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.