Sunday, May 19, 2024
spot_img

ആറാം ക്ലാസുകാരനെ പീഡിപ്പിച്ച സംഭവം ; മദ്രസ അദ്ധ്യാപകന് 37 വര്‍ഷം കഠിന തടവ്

മലപ്പുറം: വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 37 വര്‍ഷം കഠിന തടവ്. മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെന്ന മദ്രസ അദ്ധ്യാപകനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 37 വര്‍ഷം കഠിന തടവും 80000 രൂപ പിഴയുമാണ് തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് വിധിച്ചത്.

2015ലാണ് സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയില്‍ വച്ച് മദ്രസ അദ്ധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തു വരുന്നത്. തുടര്‍ന്നാണ് കല്‍പകഞ്ചേരി പോലീസില്‍ പരാതി നല്‍കിയത് . പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു

Related Articles

Latest Articles