കോട്ടയം : സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിഹോട്ടലിൽ നിന്നും അൽഫാം കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിലായി. അൽഫാം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) ജനുവരി രണ്ടിനാണു മരിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഹോട്ടൽ ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധയുണ്ടായി .
ഹോട്ടലിൽനിന്ന് ഡിസംബർ 29ന് ഓൺലൈനിലൂടെ ഓർഡർ ചെയ്തു വാങ്ങിയ അൽഫാം കഴിച്ചതിനുശേഷം വയറിളക്കവും ഛർദിയുമുണ്ടായി. പ്രാഥമിക ചികിത്സ തേടിയ രശ്മിയുടെ ആരോഗ്യനില തൊട്ടടുത്ത ദിവസം വഷളായി. തുടർന്നു രേഷ്മിയെ കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഹോട്ടൽ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി.

