ചെന്നൈ : തമിഴ്നാട്ടില്‍ ബിഹാര്‍ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികള്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരെങ്കിലും ഭീഷണിയുയര്‍ത്തുന്ന സാഹചര്യമുണ്ടായാൽ ഹെല്‍പ് ലൈനിലേക്ക് വിളിക്കണമെന്നും തമിഴ്നാട് സര്‍ക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളായി കണ്ട് സഹായിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ അക്രമമുണ്ടായതായി തെറ്റായ വാര്‍ത്തകള്‍ പരത്തരുതെന്ന് ബിഹാര്‍ സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും അറിയിച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്നതിന് ഇരു സംസ്ഥാനങ്ങളുടെയും പൊലീസ് നിരന്തരം നിരീക്ഷണം നടത്തി വരികയാണ്. വാട്സാപ്പിലൂടെ ഇത്തരം സന്ദേശങ്ങള്‍ അതിവേഗത്തിൽ പ്രചരിക്കുകയാണ്. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.