Sunday, May 19, 2024
spot_img

തമിഴ്‌നാട്ടിലും പണികൊടുത്ത് അരിക്കൊമ്പൻ;വീണ്ടും റേഷൻകട ആക്രമിച്ചു,ജനല്‍ ഭാഗികമായി തകര്‍ത്തു

ഇടുക്കി : ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വീണ്ടും റേഷൻ കട ആക്രമിച്ചു.തമിഴ്‌നാട്ടിലെ മണലാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കടയാണ് ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുക്കാനായില്ല. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം.
രാത്രിയോടെ കാട്ടാന വനത്തിലേക്ക് പോയി.അരിക്കൊമ്പനുണ്ടെന്ന് സ്ഥിരീകരിച്ചിരുന്ന മേഘമലയില്‍ നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് മണലാര്‍ എസ്‌റ്റേറ്റ്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാൽ കേരളത്തിലെ വനംവകുപ്പ് ആനയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. നിലവിൽ തമിഴ്നാടിന്റെ ഭാഗമായ മേഘമലയിലാണ ആനയുള്ളത്. തമിഴ്നാട് വനംവകുപ്പും ആനയെ നിരീക്ഷിക്കുന്നുണ്ട്.

Related Articles

Latest Articles