തിരുവനന്തപുരം : കേരളം സന്ദര്‍ശിക്കാനെത്തിയ ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത്
നേരത്തെ തീരുമാനിച്ചത് അനുസരിച്ചല്ലെന്നതിന് തെളിവ്. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദര്‍ശന രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആണ് റൂട്ട് മാറ്റിയതെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത് 2017 സെപ്തംബറിലാണ്. പക്ഷെ സന്ദര്‍ശനത്തിന് രണ്ടാഴ്ച മുൻപ് തയ്യാറാക്കിയ ഷെഡ്യൂളിൽ ക്ലിഫ് ഹൗസില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വിധത്തിൽ സന്ദര്‍ശനം ചിട്ടപ്പെടുത്തിയെങ്കിലും ക്ലിഫ് ഹൗസ് പിന്നീട് ഷെഡ്യൂളിൽ കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നും ഇത് മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം ആയിരുന്നു എന്നും സ്വപ്ന വ്യക്തമാക്കി.
ഔദ്യോഗിക പരിപാടിയിൽ ഇല്ലാതിരുന്നിട്ടും ക്ലിഫ് ഹൗസിൽ ഷാര്‍ജ ഭരണാധികാരി എങ്ങനെ എത്തി? ആര്‍ക്ക് വേണ്ടി എന്തിന് സന്ദര്‍ശന ഷെഡ്യൂൾ മാറ്റി തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. സ്വപ്ന
ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ ആവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല.