കേളകം: കണിച്ചാറിലെ ചെങ്ങോത്ത് ഒരു വയസ്സുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായ രണ്ടാനച്ഛനെ വ്യാജമദ്യ കേസില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലുകാച്ചി സ്വദേശി പുത്തന്‍ പുരക്കല്‍ വീട്ടില്‍ 41 കാരനായ പി.എസ്. രതീഷിനെയാണ് പേരാവൂര്‍ എക്സൈസ് ജയിലിലെത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ കൂത്തുപറമ്ബ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
2020 ജൂണ്‍ ആറിന് അനധികൃതമായി 150 ലിറ്റര്‍ വാഷ് സൂക്ഷിച്ച കേസില്‍ പ്രതിയായ ഇയാള്‍ തുടര്‍ന്ന് മുങ്ങിനടക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ജൂണ്‍ 12ന് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡിലായി. കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.
തലശ്ശേരി പ്രിന്‍സിപ്പില്‍ അസി. സെഷന്‍സ് കോടതിയുടെ അനുമതിയോടെ പേരാവൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഈ കേസില്‍ ജൂലൈ 23 വരെ കൂത്തുപറമ്ബ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona