തിരുവനന്തപുരം : അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി നടത്തിയ ട്രക്ക് യാത്ര ‘വ്യാജ’മാണെന്ന് പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി. വ്യാജ ആഖ്യാനം സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി പൊളിഞ്ഞടുങ്ങിയതായി അനിൽ ആന്റണി ട്വീറ്റ് ചെയ്തു.
രാഹുൽ സഞ്ചരിച്ചിരുന്ന ട്രക്ക് ഓടിച്ചിരുന്നത് സാധാരണ ഡ്രൈവറല്ലെന്നും, ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസിന്റെ അമേരിക്കയിലെ പ്രസിഡന്റാണെന്നുമുള്ള വിവരങ്ങൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് അനിൽ ആന്റണിയുടെ പരിഹാസം. ട്രക്ക് ഓടിച്ചിരുന്ന തൽജീന്ദർ സിങ് വിക്കി ഗിൽ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് അമേരിക്കയുടെ (ഐഒവൈസിഎ) പ്രസിഡന്റാണെന്നാണ് പുതിയ വിവരം.
‘‘വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി പൊളിഞ്ഞടുങ്ങിയിരിക്കുന്നു. വിദ്വേഷം നിമിത്തം പാർട്ടി വിട്ട, മുൻപ് ബിജെപി ആരാധകനായിരുന്ന ആ സാധാരണക്കാരനായ ട്രക്ക് ഡ്രൈവർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യൂത്ത് പ്രസിഡന്റാണ്’ – അനിൽ ആന്റണി ട്വീറ്റ് ചെയ്തു.
അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ വാഷിങ്‌ടനിൽനിന്നു ന്യൂയോർക്കിലേക്ക് 190 കിലോമീറ്റർ ട്രക്ക് യാത്ര നടത്തിയതായും യാത്രയ്ക്കിടെ രാഹുൽ ഇന്ത്യൻ വംശജരായ ഡ്രൈവർമാരുമായി സംഭാഷണം നടത്തിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെല്ലാം മുൻകൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ പിആർ വർക്കാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ .
Another attempt to create fake narratives by @INCIndia @RahulGandhi come a cropper ! Youth President of Indian Overseas Congress – America was the so called common truck driver who was apparently a BJP fan who left the party because of ‘hatred’ 😂🤣 https://t.co/XDyvlhqELx
— Anil K Antony (@anilkantony) June 17, 2023