Friday, March 29, 2024
spot_img

തൊളിക്കോട് പീഡനം : അറസ്റ്റിലായ ഷെഫീഖ് അല്‍ ഖാസിമിയെയും ഡ്രൈവറെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഷെഫീഖ് അല്‍ ഖാസിമിയെയും ഡ്രൈവര്‍ ഫാസിലിനെയും നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഷെഫീഖ് അല്‍ ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കയറ്റിയതെന്ന് ഷെഫീഖ് പോലീസിന് മൊഴി നല്‍കി.

പേപ്പാറയിലുള്ള വനത്തിനോട് ചേര്‍‍ന്നുള്ള പ്രദേശത്ത് പെണ്‍കുട്ടിയെ കൊണ്ടുപോയി. ഇവിടെ വച്ച്‌ വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നല്‍കി. പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത ഇമാമിന്‍റെ സഹോദരന്‍ നൗഷാദാണ് ഒളിവില്‍ പോകാനുള്ള സഹായം നല്‍കിയത്. ഷെഫീഖ് സ്വന്തം അക്കൗണ്ട് വഴി പണം ഇടപാടുപോലും നടത്തിയിരുന്നില്ല. നൗഷാദിന്‍റെ സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്. നാഷാദിന്‍റെ അറസ്റ്റിനു ശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഒരു ലോഡ്ജില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇമാമിനെ കുരുക്കാന്‍ പൊലീസിനെ സഹായിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഡി.അശോകന്‍റെ നേതൃത്വത്തിലുള്ള റൂറല്‍ ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് മധുരയില്‍ നിന്നും ഷെഫീഖിനൊപ്പം പിടികൂടിയ സഹായി ഫാസിലിനെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തു. അഞ്ച് പ്രതികള്‍ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

Related Articles

Latest Articles