ഇസ്‌ലാമാബാദ് : തോഷഖാന അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാനു മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു . ഇതിന് പുറമെ 5 വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കോടതി വിലക്ക് ഏർപ്പെടുത്തി. തൊട്ട് ഇന്നലെ ലാഹോറിലെ വസതിയിൽ നിന്ന് ഇമ്രാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ലാഹോറിലെ ജയിലിലാണ് ഇമ്രാൻ എന്നാണ് ലഭിക്കുന്ന വിവരം.
2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക് സന്ദർശനം നടത്തിയ അതിഥികളിൽ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശനങ്ങളിൽ ആതിഥേയരിൽ നിന്നും 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും രാജ്യത്തിന് അവകാശപ്പെട്ട ഈ പാരിതോഷികങ്ങൾ മറിച്ചു വിൽക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം .
അതേസമയം മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പിടിഐ അറിയിച്ചു. മേൽക്കോടതിയിൽ അനുകൂലവിധി ഉണ്ടായില്ലെങ്കിൽ പാകിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇതോടെ ഇമ്രാൻ ഖാന് മത്സരിക്കാനാകില്ല.