തിരുവനന്തപുരം: മെഡിക്കൽ കേളേജിലെ ഒ.പിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടർ രാമനുജൻ വിജിലൻസ് പിടിയിലായി.
ബുധനാഴ്ച ഉച്ചയോടെയാണ് വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഡോക്ടര്‍ക്ക് രോഗികള്‍ പണം നല്‍കുന്നതിന്റെ തെളിവുകള്‍ പരിശോധന സംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഡോ. രാമാനുജനെ കുറിച്ച് പരാതികളുണ്ടായിരുന്നതായും മൂന്ന് മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നുവന്നും വിജിലന്‍സ് സംഘം വ്യക്തമാക്കി. ഡി.വൈ.എസ്.പിമാരായ വി.അജയകുമാര്‍, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് സംഘം ആരോഗ്യ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് തുടർനടപടിയെടുക്കും.