Tuesday, May 21, 2024
spot_img

മൗലാനയെ കാണാനില്ലെന്ന പരാതിയുമായി രണ്ട് ഭാര്യമാർ പോലീസ് സ്റ്റേഷനിൽ; പിന്നാലെ അന്വേഷണം, ഒടുവിൽ കണ്ടെത്തിയത് മൂന്നാം ഭാര്യയ്‌ക്കൊപ്പം

ലക്നൗ : ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യമാർ പോലീസ് സ്റ്റേഷനിൽ. ഫെബ്രുവരി 16 നാണ് സാദത്ഗഞ്ച് പരിധിയിലെ താമസക്കാരനായ മൗലാന മഞ്ജർ അലിയെ വീട്ടിൽ നിന്ന് പെട്ടെന്ന് കാണാതായത്. ഇയാൾക്കായി ഭാര്യ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഫെബ്രുവരി 19 ന് മൗലാനയെ കാണാനില്ലെന്ന് സാദത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ ഭാര്യ പരാതി നൽകി.

പരാതി നൽകിയതിന് ശേഷം പോലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതിനിടെ മറ്റൊരു സ്ത്രീയും പോലീസ് സ്റ്റേഷനിലെത്തി തന്റെ ഭർത്താവ് മഞ്ജർ അലിയെ കാണാതായെന്ന് പരാതി നൽകി. ഇതോടെ പോലീസ് കുഴങ്ങി. ഇരുവരെയും സ്റ്റേഷനിലേയ്‌ക്ക് വിളിച്ചു വരുത്തി സംസാരിച്ചതോടെ മൗലവി രണ്ട് പേരെയും നിക്കാഹ് ചെയ്തതാണെന്ന് വ്യക്തമായി .

അതിനിടെ, കുടുംബാംഗങ്ങൾ നൽകിയ മൗലാനയുടെ മൊബൈൽ നമ്പറിന്റെ കോൾ ലൊക്കേഷൻ പോലീസ് കണ്ടെത്തി . മൗലാന ഗോണ്ടയിലാണെന്നും പോലീസിന് വിവരം ലഭിച്ചു. പിന്നാലെ മൗലാനയെ തേടി ഒരു സംഘം പോലീസ് ഉടൻ തന്നെ ഗോണ്ടയിലേക്ക് പുറപ്പെട്ടു. എന്നാൽ അവിടെ എത്തിയപ്പോഴാണ് പോലീസ് ശരിയ്‌ക്കും ഞെട്ടിയത്. പുതിയ വിവാഹം കഴിച്ച് മൂന്നാം ഭാര്യയോടൊപ്പം സുഖമായി കഴിയുകയായിരുന്നു മൗലാന. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ആദ്യഭാര്യയ്‌ക്കൊപ്പം വിട്ടയച്ചു.

Related Articles

Latest Articles