Wednesday, May 1, 2024
spot_img

ഇസ്രായേൽ-ഹമാസ് യുദ്ധം; ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ നിന്നും മകളെ മോചിപ്പിക്കാൻ ലോകത്തോട് അഭ്യർത്ഥിച്ച് 19 കാരിയുടെ മാതാവ്

ടെൽ അവീവ്: ആറ് മാസത്തിലേറെയായി ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ കഴിയുന്ന മകളെ മോചിപ്പിക്കണം എന്ന് ലോകത്തോട് അഭ്യർത്ഥിച്ച് 19 കാരിയുടെ മാതാവ്. ഭീകരവാദികളുടെ തടങ്കലിൽ കഴിയുന്ന 19 കാരിയായ നാമ ലെവിയുടെ അമ്മ അയേലെറ്റ് ലെവി ഷാച്ചറാണ് മകളുടെ മോചനത്തിനായി ലോകത്തോട് യാചിക്കുന്നത്. ഭീകരർ പങ്കുവെച്ച ഒരു വീഡിയോയിൽ തന്റെ മകളുടെ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടതായി അയേലെറ്റ് ലെവി പറയുന്നു.

“എൻ്റെ പേര് ഡോക്ടർ അയലെറ്റ് ലെവി ഷാച്ചർ. ഞാൻ നാമ ലെവിയുടെ അമ്മയാണ്. അവൾ 19 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയ നിരവധി സിവിലിയന്മാരിൽ ഒരാളാണ് എന്റെ മകൾ. അവളെ തട്ടിക്കൊണ്ടുപോയതിൻ്റെ ഒരു വീഡിയോ ക്ലിപ്പ് ഹമാസ് ഭീകരവാദികൾ പങ്കുവെച്ചിരുന്നു. അതിൽ മകളുടെ മുടിയിൽ പിടിച്ച് ഭീകരർ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ കണ്ടു. ഭീകരരുടെ ആക്രമണത്തിൽ മകൾക്ക് പരിക്കേറ്റിട്ടുണ്ടാകാം, എന്നാലും അവൾ ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾക്കറിയാം. അവൾ ഈ തീവ്രവാദികളുടെ തടവിലായിട്ട് ഇപ്പോൾ ആറ് മാസത്തിലേറെയായി. മകളെ എത്രയും വേഗം രക്ഷിക്കണം’ എന്ന് അയലെറ്റ് ലെവി ലോകത്തോട് അഭ്യർത്ഥിക്കുന്നു.

Related Articles

Latest Articles