പാലക്കാട്: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കുഴൽമന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവം, ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെന്ന് കണ്ടെത്തി. തുടർന്ന് ഡ്രൈവറായ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഔസേപ്പ് തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന നിരീക്ഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംഭവം നടന്നത് . പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചാണ് യാത്രക്കാർ മരിച്ചത്.റോഡിൻ്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചതോടെയാണ് അപകടം സംഭവിച്ചതും രണ്ടു യുവാക്കൾ മരിച്ചതും. ഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൻ്റെ അടിസ്ഥാന്നത്തിൽ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തിയിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങളിളിലൂടെ ഡ്രൈവറുടെ ഭാഗത്തെ വീഴ്ചകൾ കാരണമാണ് അപകടം നടന്നതെന്ന് വ്യക്തമാണ്.