ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ആശങ്കയൊഴിഞ്ഞ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്തിലെ ഭുജില്‍ എത്തും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം അദ്ദേഹം ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ സര്‍വേ നടത്തും. പിന്നാലെ ഭുജില്‍ അവലോകന യോഗവും വിളിച്ചിട്ടുണ്ട്. രണ്ട് മന്ത്രിമാരും കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലിയില്‍ നിന്ന് നടത്തിയ നിരീക്ഷണവും യോഗത്തില്‍ വിലയിരുത്തും.
അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വീശിയടക്കിക്കുമെന്നായിരുന്നു നിഗമനം. ജലോർ , ചനോഡ് , മാർവർ മേഖലയിൽ ആയിരിക്കും ശക്തിയേറുക.40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശുമെന്നാണ് അനുമാനം. ദേശീയ ദുരന്ത നിവാരണ സംഘം ഉൾപ്പടെ പ്രതിരോധത്തിനായുള്ള സേനകൾ പ്രദേശത്ത് സജ്ജമാണ്.