യൂ പി : ആറ് മാസമായി ഓഫീസിൽ വരാതെ ശമ്പളം വാങ്ങിയെന്ന് ആരോപിച്ച് അംറോഹ ജില്ലയിൽ നിയമിച്ച ഡെപ്യൂട്ടി സിഎംഒ ഡോ. ഇന്ദു ബാല ശർമ്മയെ സസ്‌പെൻഡ് ചെയ്യാൻ യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് ഉത്തരവിട്ടു.
ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് ആറ് മാസമായി ഇന്ദു ബാല ശർമ്മ ഓഫീസിൽ വരാതെ ശമ്പളം വാങ്ങുകയായിരുന്നുവെന്നാണ് പരാതി.
ഈ കേസിൽ വകുപ്പുതല അന്വേഷണത്തിന് അന്നത്തെ സിഎംഒ സഞ്ജയ് അഗർവാളും ഉത്തരവിട്ടിരുന്നു.
ഇതിന് പുറമെ ശമ്പളം വിതരണം ചെയ്തിരുന്ന സന്തോഷ് കുമാറിനെതിരെ വകുപ്പുതല നടപടിക്കും ഉത്തരവിട്ടിട്ടുണ്ട്.
വിഷയത്തിൽ ഉൾപ്പെട്ട എല്ലാ ജീവനക്കാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.