ഉത്തര്‍പ്രദേശ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തുടരുകയാണ്. ഇതിൽ ബിജെപി വിജയം കൊയ്യുന്ന നേർചിത്രമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കൂടാതെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി(ബിഎസ്പി) പൂര്‍ണമായി നിലം പതിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് കാണാനാവുന്നത്. ഉത്തര്‍പ്രദേശില്‍ 3 സീറ്റുകളില്‍ മാത്രമാണ് ബിഎസ്പി മുന്നേറുന്നത്. ഉത്തരാഖണ്ഡില്‍ ഒരു സീറ്റും. പഞ്ചാബില്‍ സീറ്റുകളേ ലഭിച്ചിട്ടില്ല.
യുപിയില്‍ പടിഞ്ഞാറന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ അടിത്തറയുണ്ടായിരുന്ന ബിഎസ്പിയുടെ പ്രകടനം 2017 നേക്കാള്‍ ദയനീയമാണ്. യുപി രാഷ്ട്രീയത്തില്‍ നിന്നും ബിഎസ്പി അപ്രത്യക്ഷമാവുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ജാട്ട് സമുദായം വലിയ തോതില്‍ ബിഎസ്പിയെ കൈവിട്ടിരിക്കുന്നു. ബിഎസ്പി അശക്തമായിരിക്കുന്നു എന്ന തോന്നല്‍ ജാട്ട് സമുദായത്തിന് വന്നിട്ടുണ്ട്. ഇത് മൂലം ബിഎസ്പി വോട്ടുകള്‍ ബിജെപിയിലേക്ക് പോയി.