Thursday, May 9, 2024
spot_img

റാവത്തിന്റെ സുപ്രധാന നിയമനം; ഇന്ത്യ-യുഎസ് സൈനിക സഹകരണത്തിന് ഉത്തേജനം നല്‍കുമെന്ന് അമേരിക്ക

ന്യുദില്ലി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ആയി തെരഞ്ഞെടതുക്കപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച്‌ അമേരിക്ക. ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന് ഉത്തേജനം നല്‍കാന്‍ റാവത്തിന്‍റെ സ്ഥാനലബ്ദി കാരണമാകുമെന്ന് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയും ബിപിന്‍ റാവത്തിനെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കാന്‍ ജനറല്‍ റാവത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
കരസേനാ മേധാവി സ്ഥാനത്തു നിന്നു ഇന്നു വിരമിക്കാനിരിക്കെയാണ് ഇന്നലെ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ചത്. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു ഈ പദവി. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിപിന്‍ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിക്കാന്‍ തീരുമാനമെടുത്തത്. ജനുവരി ഒന്നിന് റാവത് ചുമതലയേല്‍ക്കും.

Related Articles

Latest Articles