Sunday, May 5, 2024
spot_img

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം: 10 മൃതദേഹങ്ങൾ കണ്ടെടുത്തു; കാണാതായ 150 പേർക്കായി തിരച്ചിൽ തുടരുന്നു!

ദില്ലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ 10 മൃതദേഹങ്ങൾ കണ്ടെടുത്തു. പതി​നാറുപേരെ രക്ഷപ്പെടുത്തി​. 150 പേരെ കാണ്മാനില്ല . രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കൂടുതൽ ദേശീയ ദുരന്തനിവാരണസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും രംഗത്തിറങ്ങി. പലയിടങ്ങളിലായി നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. വെളളപ്പാച്ചിലിൽ തകർന്ന അളകനന്ദ നദിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായിട്ടുണ്ട്. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രദേശത്തിന്റെ ദുർഘടാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിന് സമീപത്തായിരുന്നു ഇന്ന് രാവിലെയാേടെ പടുകൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണത്.

കുത്തിയാെഴുകിയെത്തിയ വെളളത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി നദികൾ കരകവിഞ്ഞു. വെളളം കുത്തിയൊലിച്ച് എത്തിയതോടെ പല അണക്കെട്ടുകളും തുറന്നുവിട്ടു. അളകനന്ദ നദിയുടെ തീരത്തുളളവരെ ഒഴിപ്പിച്ചു. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങൾ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ തുടരുകയാണ്.ദുരന്തത്തിന്റെ സാഹചര്യത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി​യുമായി​ സംസാരിച്ചു. ഉത്തരാഖണ്ഡിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായും വ്യോമസേനയ്ക്ക് അടക്കം മുന്നറിയിപ്പ് നൽകിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നടപടി തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റേയും പറഞ്ഞു.പ്രദേശത്ത് മിന്നൽ പ്രളയസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലും ഗംഗാനദിയുടെ കരയിലുളളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അപകടത്തെ തുടർന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധൗളിഗംഗ, ജോഷിമഠ് എന്നിവിടങ്ങളിൽ വൻ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഭാഗീരഥി നദിയിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാൻ മുൻകരുതലിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗർ, ഋഷികേശ് അണക്കെട്ടുകളിലെ വെള്ളം ഒഴുക്കിക്കളയാൻ തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles