തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് അഞ്ച് പേർ അതിദാരുണമായി മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം തീപ്പിടിത്തം പുനരാവിഷ്ക്കരിച്ചു.പോലീസും ഇലക്‌ട്രിക്കല്‍ ഇന്‍പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്നലെ രാത്രിയാണ് തീപ്പിടിത്തം പുനരാവിഷ്കരിച്ചത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെടുത്ത തീ പടരുന്ന ദൃശ്യങ്ങളായിരുന്നു പുനരാവിഷ്ക്കരിച്ചത്. കാർ പോർച്ചിൽ നിന്നോ വീടിനുള്ളിൽ നിന്നോ തീ പടർന്നതായാണ് കണക്കാക്കുന്നത്. സിസിടിവിയിൽ ദൃശ്യങ്ങൾ തീ പടരുന്നതിന്റെ പ്രതിഫലനം മതിലിൽ പതിക്കുന്നതിന്റേതാണെന്ന് പോലീസ് പറയുന്നു. എന്നാൽ തീ പടരുന്നതിന്റെ യഥാർത്ഥ ഉറവിടം അറിയാൻ ഫൊറന്‍സിക് പരിശോധനയുടെ ഫലമെത്തേണ്ടതുണ്ട്. ഹാര്‍ഡ് ഡിസ്ക്ക് നശിച്ചതിനാല്‍ ദൃശ്യങ്ങള്‍ ഇതുവരെയും വീണ്ടെടുക്കാനായിട്ടില്ല.
നശിച്ച ഹാര്‍ഡ് ഡിസ്ക്കിലെ ദൃശ്യങ്ങളും തിരികെയെടുക്കാൻ സി ഡാക്കിന്റെ സഹായവും തേടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ മരണപ്പെട്ടവരുടെ ഫോണുകളിൽ നിന്നും കണ്ടെടുക്കാനും കഴിഞിരുന്നില്ല.