തിരുവനന്തപുരം: വീണാ വിജയന്റെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ശശിധരന്‍ കര്‍ത്തയുടെ കമ്പനിയില്‍നിന്നു പണം വാങ്ങിയത് സംഭാവനയാണെന്നുമാണ് സതീശന്റെ വിശദീകരണം. വീണ പണംവാങ്ങിയത് അച്ഛന്റെ മുഖ്യമന്ത്രി പദവി ദുരൂപയോഗം ചെയ്ത് ആണെന്നും ഗുരുതരമായ അഴിമതി ആരോപണമാണ് വീണയ്‌ക്കെതിരെ ഉള്ളതെന്നും അത് അവസരം കിട്ടുമ്പോള്‍ സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശിധരന്‍ കര്‍ത്ത കള്ളക്കടത്തു നടത്തുന്നയാളല്ലെന്നും. പൊതു മേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്കു കൂടി പങ്കാളിത്തമുള്ള ബിസിനസ് സ്ഥാപനം നടത്തുന്നയാളാണെന്നും അദ്ദേഹത്തിന്റെ കൈയില്‍നിന്നു സംഭാവന വാങ്ങിയതില്‍ തെറ്റില്ലെന്നും അധികാരത്തിലിരുന്ന കാലത്ത് എന്തെങ്കിലും ഫേവര്‍ അവര്‍ക്കായി ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ മാത്രമാണ് പ്രശ്‌നമെന്നും സതീശന്‍ ന്യായീകരിച്ചു.