തിരുവനന്തപുരം: സ്നേഹം കൊണ്ട് ലോകം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് അണിനിരക്കുന്നത്. യാത്രയെ അനുഗമിച്ച് കൊണ്ടുള്ള വാഹനത്തിൽ ആണ് വി ഡി സതീശനും നേതാക്കന്മാരും. ‘എനിക്കൊക്കെ പകരം ആളുകൾ വരും, ഉമ്മൻ ചാണ്ടിക്ക് പകരം വെക്കാൻ ആരാണുള്ള’തെന്ന് വിങ്ങിപൊട്ടിയാണ് സതീശൻ മാദ്ധ്യമങ്ങളോട് പറയുന്നത്. ബസ്സിലിരുന്ന് റോഡിന്റെ ഇരുവശങ്ങളിലേക്ക് നോക്കുകയായിരുന്നു അദ്ദേഹം. അവരുടെ കണ്ണുകളിലെ സങ്കടം, അവർക്ക് പ്രിയപ്പെട്ട ആരോ നഷ്ടപ്പെട്ടു പോയ വേദനയാണെന്നും എത്രമാത്രം ഉമ്മൻചാണ്ടിയെ ജനങ്ങൾ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് റോഡരികിലെ ജനക്കൂട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ അടച്ചിടും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാവ്യാപാര സ്ഥാപനങ്ങള്‍ക്കും നാളെ രാവിലെ മുതല്‍ അടച്ചിടും.