ഇന്ന് ഓരോ കമ്മികളും ഭയക്കുന്നത് തങ്ങളുടെ സ്ഥാപനത്തിൽ റെയ്ഡിന് വരുന്ന ഇ ഡിയെ പറ്റി ഓർത്തിട്ടല്ല. നിലവിൽ ഓരോ അന്തം സഖാവും ഉറക്കത്തിൽ ഞെട്ടി ഉണരുന്നത് ഇ ഡി വന്ന് നേതാക്കളെ പൊക്കുന്ന ദുസ്വപ്നം കണ്ടിട്ടും അല്ല. പിന്നെ എന്താണ് അവരെ ഭയപ്പെടുത്തുന്നത് എന്നല്ലേ ? മറ്റൊന്നുമല്ല, സഖാവ് ഭീമൻ രഖുവിന്റെ പുതിയ ഇന്റർവ്യൂ ഏതെന്നു ഓർത്തിട്ടാണ്. കൂടാതെ, ആ ഇന്റർവ്യൂവിൽ പൊട്ടിക്കുന്ന ബോംബുകളെ ഓർത്തിട്ടാണ്. ഇപ്പോഴിതാ, നടൻ ഭീമൻ രഘുവിന്റെ മറ്റൊരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്.
കണ്ടല്ലോ. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചാണ. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തന്റെ തൊഴിൽ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളായിരുന്നു ചാണയുടെ ഇതിവൃത്തം. എന്നാൽ, സിനിമ കാണാൻ തിയറ്ററുകളിൽ പ്രേക്ഷകർ വരാതിരുന്നതോടെ അധികനാൾ ചിത്രം ഓടിയതുമില്ല. ഇപ്പോഴിതാ, തന്റെ ഈ ചിത്രത്തിന്റെ തമിഴ് റിമേക്ക് വരുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ് ഭീമൻ രഘു. ഞാൻ സംവിധാനം ചെയ്ത ചാണ എന്ന സിനിമ തരക്കേടില്ലാതെ ഓടിയിരുന്നു. അത് തമിഴിൽ എടുക്കാനായിട്ട് ഒരു നിർമ്മാതാവ് വന്നു. തമിഴിലേക്കുള്ള അതിന്റെ തിരക്കഥാ രചന ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും അർജുനെ പോലുള്ളവരെയാണ് ശ്രമിക്കുന്നത്. വിജയിയെ ഒക്കെ ട്രൈ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു എന്നാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞത്. അതേസമയം, നിരവധി പേരാണ് താരത്തിന്റെ പ്രസ്താനയ്ക്ക് എതിരെ കമന്റുകളും ട്രോളുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വിജയ് ഇത് കേട്ട് കരയുന്ന വീഡിയോ ആണ് നിരവധി പേർ ട്രോളായി ഉപയോഗിച്ചിരിക്കുന്നത്.