Monday, April 29, 2024
spot_img

വിശുദ്ധ വസ്ത്രമണിഞ്ഞ വികാരജീവി !!
കുമ്പസാരക്കൂട്ടിലെത്തുന്ന പെൺകുട്ടികൾക്ക് മാത്രമായി
മൊബൈലിലൂടെ 24*7 പ്രത്യേക ഉപദേശം; ബെനഡിക്റ്റ് ആന്റോ ലാപ്ടോപ്പിൽ ഒരുക്കിയത് അശ്‌ളീല ദൃശ്യങ്ങളുടെ കമനീയ ശേഖരം !

കന്യാകുമാരി: കന്യാകുമാരി അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ളവർ ഫൊറാന പള്ളി ഇടവക വികാരിയായ ബെനഡിക്റ്റ് ആന്റോയ്ക്കെതിരെ ലൈംഗികാരോപണം ഉയരുമ്പോൾ ഇയാൾ മുൻപ് വികാരിയായി ജോലിചെയ്ത പള്ളികളിലും സമാന പരാതികൾ പുറത്തു വരുന്നു. ആദ്യം പനച്ചുമൂട് പള്ളിയിലായിരുന്നു അച്ചൻ ഇവിടെ പീഡന പരാതി ഉയർന്നതോടെയാണ് മറ്റൊരു ലാവണത്തിലെത്തിയത്. ഇടവകയിലെ യുവതികളെ വലവീശിപ്പിടിക്കാൻ ഇയാൾ മുതലെടുത്തത് കുമ്പസാര സാധ്യതയാണ്.

നാട്ടുകാർക്ക് മുന്നിൽ മാന്യനും സത്യസന്ധനുമായിരുന്നു ഇയാൾ . നല്ല വഴിയിലൂടെ പെൺകുട്ടികളെ അടുപ്പിക്കുമെന്ന തോന്നൽ വിശ്വാസികൾക്കിടയിലുണ്ടാക്കും കുമ്പസാരത്തിന്റെ മഹത്വം ഘോരം ഘോരം പ്രസംഗിക്കും. ഇതിൽ വീണ് കുമ്പസാര കൂട്ടിൽ എത്തുന്ന യുവതികളുടെ മനസ്സ് അച്ചൻ മനസ്സിലാക്കും. അതിന് ശേഷം പെൺകുട്ടികൾക്ക് മാത്രമായി മൊബൈലിലൂടെ പ്രത്യേക ഉപദേശം. അതിനെ പ്രണയമായി വളർത്തും. പിന്നെ പതിയെ അശ്ലീലമായി അത് മാറും. പനച്ചമൂടിൽ ബംഗ്ലൂരുവിൽ പഠിക്കുകയായിരുന്ന നേഴ്‌സിനെയാണ് അച്ചൻ കറക്കിയെടുത്തതായി ആദ്യം പരാതി ഉയർന്നത്. ഇതോടെ അവിടെ നിന്നും കുറച്ചകലെയുള്ള അഴകിയ മണ്ഡപത്തിൽ എത്തി. കുമ്പസാര രഹസ്യം മനസ്സിലാക്കി അച്ചനൊരുക്കുന്ന ചതിയിൽ നിരവധി പേർ വീണതായാണ് സൂചന.

നിയമ വിദ്യാർത്ഥിനിയെ കെണിയിൽ വീഴ്‌ത്താനുള്ള ശ്രമാണ് തകർന്നതോടെയാണ് ആട്ടിൻ തോലിട്ട ചെന്നായയെ നാട്ടുകാരും വിശ്വാസികളും തിരിച്ചറിഞ്ഞത്. തൊട്ടു പിന്നാലെ സോഷ്യൽ മീഡിയയിലേക്ക് വീഡിയോകളെത്തി. നിയമ വിദ്യാർത്ഥിയും കൂട്ടുകാരും അച്ചനെ ചോദ്യം ചെയ്യാനെത്തി. അവർ എടുത്ത അച്ചന്റെ ലാപ് ടോ്പ്പിൽ നിന്നാണ് വീഡിയോ പുറത്തു പോയതെന്നാണ് സൂചന. വീഡിയോ കോളുകളിൽ അശ്ലീലമെത്തിച്ച് അത് റിക്കോർഡ് ചെയ്തു സൂക്ഷിക്കുന്നതിൽ ഹരം കണ്ടെത്തുന്ന ഒരു പ്രത്യേകതതരം ജീവിയായിരുന്നു അച്ചൻ.ഇത്തരം വീഡിയോകളുടെ കമനീയ ശേഖരമായിരുന്നു അച്ചന്റെ ലാപ്ടോപ്പിൽ. ഇതെല്ലാം പൊലീസിനും കിട്ടിയിട്ടുണ്ട്. ഈ വീഡിയോ ഉപയോഗിച്ച് പല സ്ത്രീകളേയും ബ്ലാക് മെയിലിംഗിന് വിധേയമാക്കിയെന്നും സംശയമുണ്ട്.

യുവതികളെ രാത്രിയിൽ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ഈ ദൃശ്യങ്ങളും അച്ചൻ റിക്കോർഡ് ചെയ്തു സൂക്ഷിച്ചു. എല്ലാ സ്ത്രീകൾക്ക് മുമ്പിലും താനൊരു പ്രണയ ദാഹിയാണെന്ന് വരുത്തിയാണ് എല്ലാം ശരിയാക്കിയത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആദ്യം കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവിക്കാണ് പെൺകുട്ടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷം വൈദികൻ ഒളിവിലാണ്. അച്ചന്റെ ലാപ്ടോപ്പ് തട്ടിയെടുത്തു എന്ന പരാതിയിൽ പൊലീസ് നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയെ കാണാൻ എത്തിയ ഓസ്റ്റിന്റെ അമ്മയാണ് വൈദികനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് നൽകിയത്. . തെളിവുകൾ പുറത്തു വന്നതോടെ ഇയാളെ ഇടവകയിൽ തന്നും സഭ തൽകാലത്തേക്ക് മാറ്റി.

Related Articles

Latest Articles