ദില്ലി : മാസപ്പടി വിവാദം കെട്ടടങ്ങും മുൻപേ പിണറായി വിജയന് അടുത്ത കുരുക്ക്. എസ് എൻ സി ലാവ്‌ലിൻ കേസിൽ അന്തിമ വിചാരണ ഇന്ന് തുടങ്ങും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധിയിൽ പിണറായിക്കെതിരെയാണ് തീരുമാനം ഉണ്ടാകുന്നതെങ്കിൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് വലിയ ദോഷം തന്നെ ചെയ്യുമെന്നാണ് വിലയിരുത്തൽ.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ സുപ്രീംകോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണ് ഇപ്പോൾ പരിഗണിക്കുന്നത്.