ലക്‌നൗ: ഉത്തർപ്രദേശിലെ ബഡ്ജറ്റ് സമ്മേളനം വ്യവസായത്തിനും ആരോഗ്യത്തിനും മുൻഗണനയുമായി രണ്ടാം യോഗി സർക്കാരിന്റെ ബഡ്ജറ്റ് . ഉത്തർപ്രദേശിലെ ധനകാര്യമന്ത്രി സുരേഷ് ഖന്നയാണ് ബജറ്റ് അവതരിപ്പിച്ചത്.
18-ാമത് നിയമസഭയാണ് ഇത്തവണ ഉത്തർപ്രദേശത്തിലേത്. അവിടത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് ഗവർണർ ആനന്ദി ബെൻ പട്ടേൽ കഴിഞ്ഞ തിങ്കളാഴ്ച നിയമസഭയിൽ നയരേഖ പ്രഖ്യാപനം നടത്തിയത്. നല്ല ഭരണം എന്ന അടിസ്ഥാന തത്വത്തിൽ എല്ലാ മേഖലകളുടേയും സമതുലിതമായ വികാസം സാദ്ധ്യമാക്കുകയാണ് ലക്ഷ്യമെന്നും ആനന്ദി ബെൻ പട്ടേൽ പറഞ്ഞു. അടുത്ത അഞ്ചുവർഷം മികച്ച അടിത്തറയിൽ നിന്നുകൊണ്ടാണ് യോഗിസർക്കാർ ജനസേവനം നടത്താൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ചുമതലയേറ്റ മന്ത്രി മാരേയും നിയമസഭാംഗങ്ങളേയും ആനന്ദി ബെൻ പട്ടേൽ അഭിനന്ദിക്കുകയും സംസ്ഥാന ത്തിന്റെ അതിവേഗ വികസനത്തിൽ എല്ലാ പങ്കാളിത്തവും വഹിക്കാനും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തവണ ആദ്യ നൂറ് ദിനങ്ങൾ, ആറുമാസം, ഒരു വർഷം, രണ്ടു വർഷം, അഞ്ചാം വർഷം എന്നിങ്ങനെ വികസനം നടപ്പാ ക്കുകയും അത് വിശകലനം ചെയ്യുമെന്നും ആനന്ദി ബെൻ പട്ടേൽ പറഞ്ഞു.

