Friday, May 10, 2024
spot_img

അവർ എല്ലാം തകർത്തു, തനിക്ക് പ്രണയവും ജീവിതവും നഷ്ടമായി. ബോളിവുഡ് രാജാക്കന്മാർക്കെതിരെ, വീണ്ടും കങ്കണ റണൗത്ത്

മുംബൈ:നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ പുതിയ വിവാദങ്ങളിലേക്കു പോകുന്നതിനിടെ ബോളിവുഡിലെ ഗ്രൂപ്പിസത്തെ ശക്തമായി വിമർശിച്ച്‌ നടി കങ്കണ റണൗത്ത്.
തന്റെ അവസ്ഥയും സുശാന്തിന്റെ അവസ്ഥയും ഏറെക്കുറെ ഒന്നാണെന്ന് കങ്കണ പറയുന്നു . ബോളിവുഡിലെ പതിവ് രീതികൾക്കെതിരെ ശക്തമായി വിരൽ ചൂണ്ടുകയാണ് കങ്കണ . സ്വജനപക്ഷപാതം, സിനിമ പാരമ്പര്യത്തിൽ നിന്നും അല്ലാതെ വരുന്നവരെ ബോളിവുഡ് സ്വീകരിക്കുന്ന രീതി, ഇതെല്ലാം ചർച്ചയാകുന്നതിനിടെയാണ് കങ്കണ പ്രതികരിക്കുന്നത് .

ഒരിക്കൽ കവി ജാവേദ് അക്തർ വീട്ടിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്ന് “. താൻ അവരോട് ക്ഷമ ചോദിച്ചില്ലെങ്കിൽ പോകാൻ വേറെ ഇടമില്ലെന്ന് , തന്നെ അവർ ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞതായി കങ്കണ പറയുന്നു .

സ്വജനപക്ഷപാതവും, പ്രതിഭയും ഒരുമിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് സുശാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്തെന്നാൽ, അവർ പ്രതിഭകളെ പുറത്തുകൊണ്ടുവരാൻ അനുവദിക്കില്ല.തനിക്ക് ആ അവസ്ഥ മനസിലാകും.ഹൃത്വിക്റോഷനോട് താൻ ക്ഷമ ചോദിച്ചില്ലെങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടാണ്? ഈ കളികളുടെ പിന്നിൽ ആരാണെന്ന് അറിയണമെന്നും അവർ ആവശ്യപ്പെട്ടു.

സുശാന്തിനെ പോലെ തന്നെ തനിക്കും ആദിത്യ ചോപ്രയുമായിപ്രശ്നങ്ങൾ ഉണ്ടായിരുന്നു .തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും തനിക്കൊപ്പം പ്രവർത്തിക്കില്ലെന്ന് ആദിത്യ പറഞ്ഞതായും കങ്കണ വ്യക്തമാക്കി .

തന്റെ പ്രൊഫഷണൽ ജീവിതത്തിലെ കോളിളക്കം കാരണം വ്യക്തി ജീവിതം നശിച്ചുവെന്ന് കങ്കണ വെളിപ്പെടുത്തി.എനിക്കെതിരെയുള്ള അങ്കപുറപ്പാടിനിടയിലും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു.പക്ഷേ അവൻ അകന്ന് പോയി . അവൻ ഓടിപ്പോയെന്ന് അവർ ഉറപ്പ് വരുത്തി . എന്റെ കരിയറിന് യാതൊരുവിധ ഉറപ്പുമില്ലെന്ന് മനസിലായതോടെ അവൻ പ്രണയം പൂർണമായും ഇട്ടിട്ടു പോവുകയായിരുന്നു എന്നും കങ്കണ കൂട്ടിച്ചേർത്തു.

നേരത്തെ കങ്കണയെ കൂടാതെ, ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വിവേക് ഒബ്‌റോയ് ഉൾപ്പെടയുള്ളവർ രംഗത്ത് വന്നിരുന്നു.

Related Articles

Latest Articles