കാസർഗോഡ് ജില്ലയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് മുസ്തഫ എന്നൊരാൾ നശിപ്പിക്കുന്ന വീഡിയോ ആൺ നിങ്ങൾ ഇപ്പോൾ കണ്ടത്.
ഹെൽത്ത് സെന്ററിലെ ജീവനക്കാർ ക്രിസ്തുമസ് ആഘോഷം നടത്തിയത്തിന്റെ ഭാഗമായിട്ടാണ് പുൽക്കൂട് സ്ഥാപിച്ചത്. എന്നാൽ പെട്ടന്നായിരുന്നു കയ്യിലൊരു കവറുമായി പുൽക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ട് മുസ്തഫ പുൽക്കൂട് നശിപ്പിച്ചത്. തുടർന്ന് ഇയാൾ പുൽക്കൂടിനുള്ളിൽ ഉണ്ടായിരുന്ന ഉണ്ണിയേശുവിനെയും മാതാവിനെയും ഔസേപ്പിതാവിനെയും മറ്റ് രൂപങ്ങളെയും കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു.
സംഭവം കണ്ട ചോദ്യം ചെയ്തയാളോട് മുസ്തഫ കയർക്കുകയും, പോയി യേശുക്രിസ്തുവിനോട് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. വൈറലായ വീഡിയോ പിടിച്ച ആൾ ഇയാളുടെ പേരും ഫോൺ നമ്പറും ചോദിക്കുമ്പോൾ കൂൾ ആയി മറുപടി കൊടുക്കുന്നത് വീഡിയോയിൽ ഉണ്ട്. സിറിയയിലെ ഐസിസ് ഭീകരർ പോലും പരസ്യമായി ഐസിസ് കോടി പിടിക്കാൻ പേടിക്കുന്ന കാലത്ത് പുൽക്കൂട് പൊളിച്ചവന്റെ വാട്സാപ്പ് ഡിപി യായി കൊടുത്തിരിക്കുന്നത് ഐസിസിന്റെ കൊടിയാണ്…
ഇയാളുടെ നമ്പറിൽ പിന്നീട് വിളിച്ചപ്പോൾ ഇത്തരം ആഘോഷങ്ങൾ അനുസ്ലാമികമാണ് അത് താൻ സമ്മതിക്കില്ല എന്നാണ് പറഞ്ഞത് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്തഫയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുളിയാർ മണ്ഡലം കമ്മിറ്റി രംഗത്ത് എത്തി. സംഭവം പ്രതിഷേധാർഹമാണെന്നും ബിജെപി അഭിപ്രായപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരപരമായ കാര്യങ്ങൾ ചെയ്യുന്നത് അത്ര ശരിയാണ് എന്ന് തോന്നാത്തതിനാലാണ് വീഡിയോ ഇന്നലെ വൈറൽ ആയിട്ടും പ്രതികരിക്കാതിരുന്നത്. എന്നാൽ അതിന് പിന്നിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലായപ്പോൾ ഇവിടം സിറിയ ആണോ കേരളം ആണോ എന്ന് മനസ്സിലാകാത്ത അവസ്ഥയാണ്.