സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് മൂണ്‍ ജെ ഇന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഉത്തരകൊറിയയുടെ പ്രധാനവാര്‍ഷിക ദിനത്തില്‍ കിംജോങ്ഉന്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്രചരിച്ച എല്ലാ അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
ഞങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ ഒരു സംശയവും വേണ്ടെന്നും കിം ജീവനോടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ സ്ഥിരീകരിക്കാനാകില്ലെന്നായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് തൊട്ടുപിന്നാലെ വ്യക്തമാക്കിയത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാധ്യമവാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.