Monday, May 13, 2024
spot_img

നിയന്ത്രണങ്ങൾ കാറ്റിൽ പറക്കുന്നു, എങ്ങും തിരക്കോട് തിരക്ക്

കോട്ടയം: കോവിഡ് 19 സ്ഥിരീകരിച്ച ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഉണ്ടായേക്കുമെന്ന ഭയം അവശ്യവസ്തുക്കള്‍ വാങ്ങികൂട്ടാന്‍ തിരക്ക്.ആളുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയത് തിരക്ക് വര്‍ധിപ്പിച്ചു. നിരത്തില്‍ ബസുകള്‍ കുറഞ്ഞതോടെ കൂടുതല്‍ പേരും സ്വന്തം വാഹനങ്ങളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ടാകുമെന്ന ഭയമാണ് കടകളിലും തിരക്ക് കൂടാന്‍ കാരണം.

പലചരക്ക്, പച്ചക്കറി കടകളിലാണ് വന്‍ തിരക്ക് ദൃശ്യമാകുന്നത്. കൂട്ടംകൂടരുതെന്ന ആരോഗ്യവകുപ്പിന്‍റെ മുന്‍കരുതലൊന്നും ഇവര്‍ പാലിക്കാന്‍ തയാറാകുന്നില്ല.

കഴിഞ്ഞയാഴ്ചകളില്‍ കച്ചവടം കുറവായിരുന്നതിനാല്‍ വ്യാപാരികളും ആളുകളുടെ കൂട്ടത്തോടെയുള്ള വരവിന് തടയിടാന്‍ തയാറല്ല. അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്നും ഇത്തരം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച പറഞ്ഞിട്ടും കടകളില്‍ തിരക്ക് നിയന്ത്രണാതീതമാണ്.പെട്രോള്‍ പമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. വാഹനങ്ങളില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറച്ചാണ് പലരും മടങ്ങുന്നത്. ഇത് പമ്പുകളില്‍ ഇന്ധനം വേഗത്തില്‍ തീരാന്‍ കാരണമാകുന്നുണ്ട്.

ജനതാ കര്‍ഫ്യൂ ദിവസം പോലും തുറന്നു പ്രവര്‍ത്തിച്ച മെഡിക്കല്‍ ഷോപ്പുകളിലും ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സകല മാനദണ്ഡങ്ങളും ലംഘിച്ച്‌ നൂറുകണക്കിന് ആളുകള്‍ കൂട്ടംകൂടുന്ന കാഴ്ചയും പതിവാണ്.

ചുരുക്കത്തില്‍ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വിപരീത ഫലമാണ് ചെയ്യുന്നത്. വലിയതോതില്‍ ആളുകള്‍ നഗരങ്ങളിലേക്ക് എത്തുന്നത് നിയന്ത്രിക്കാന്‍ പോലീസിനും കഴിയുന്നില്ല. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കും ദൃശ്യമാണ്.

Related Articles

Latest Articles