കോവിഡ് ലോക്ക്ഡൗണ്‍ മൂലം സാമ്പത്തികമായി തകര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അനാവശ്യ തസ്തികകള്‍ക്കു പ്രതിമാസം ചെലവാകുന്നത് 50 ലക്ഷത്തിലേറെ രൂപ. ഓഡിറ്റിങ് ബാധകമല്ലാത്ത മരാമത്തുജോലികളുടെ പേരില്‍ കീശയില്‍ താഴ്ത്തുന്നതു കോടികള്‍. സംസ്ഥാനത്തു കോവിഡ് ബാധ ഉയരുമ്പോഴും ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കാന്‍ തിടുക്കപ്പെടുന്ന ബോര്‍ഡ് സംരക്ഷിക്കുന്നത് ഉന്നതരുടെ താത്പര്യം മാത്രം.