ഭോപ്പാല്‍: ഒരു മാസത്തെ വൈദ്യുതി ബില്‍ കണ്ട വീട്ടുടമസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയോറിലെ ശിവ് വിഹാര്‍ കോളനിയിലെ പ്രിയങ്ക ഗുപ്തയ്ക്കാണ് 3419 കോടിയുടെ ഭീമമായ വൈദ്യുതി ബില്‍ ലഭിച്ചത്. ബില്‍ കണ്ട വീട്ടുകാര്‍ അമ്പരന്ന പ്രിയങ്കയുടെ കുടുംബം വിശ്വസിക്കാനാവാതെ വീണ്ടും ബില്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ബില്‍ തുക കണ്ട പ്രിയങ്കയുടെ ഭര്‍തൃപിതാവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഭീമമായ വൈദ്യുതി ബില്‍ കണ്ടതിനെ തുടര്‍ന്നാണ് പിതാവ് അസുഖബാധിതനായതെന്ന് മകന്‍ സഞ്ജീവ് പറഞ്ഞു.
തുടർന്ന് വലിയ പിഴവ് സംഭവിച്ചതായി അറിയിച്ച മധ്യപ്രദേശ് മധ്യക്ഷേത്ര വൈദ്യുതി വിതരണ കമ്പനി തൊഴിലാളിക്ക് പറ്റിയ വീഴ്ചയാണെന്ന് വിശദീകരണം നല്‍കി. ഖേദം പ്രകടിപ്പിച്ച വൈദ്യുതി വകുപ്പ് തിടുക്കത്തില്‍ പുതിയ ബില്‍ പ്രിയങ്കക്ക് അയക്കുകയും ചെയ്തു. 1300 രൂപയാണ് പുതിയ ബില്ലില്‍ ചുമത്തിയിരിക്കുന്നത്.