കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് മത്സരം. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം. വൈകിട്ട് ഏഴിനാണ് കളി മത്സരം.
പരമ്പര നേടിയതിനാൽ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ചിലരെ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയേക്കും. കെ എൽ രാഹുലിനോ സൂര്യകുമാർ യാദവിനോ പകരം റുതുരാജ് ഗെയ്‌ക്‌വാദ് ബാറ്റിംഗ് നിരയിലെത്തും. റിഷഭ് പന്തിന് വിശ്രമം നൽകിയാൽ ഇഷാൻ കിഷനായിരിക്കും വിക്കറ്റ് കീപ്പർ. ആർ അശ്വിന് പകരം യുസ്‍വേന്ദ്ര ചഹലും ഭുവനേശ്വർ കുമാറിന് പകരം ആവേശ് ഖാനും പരിഗണനയിലുണ്ട്.
സ്പിന്നർമാരുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. ആർ അശ്വിൻ മികച്ച ഫോമിലാണ് കളിക്കുന്നത്. അക്സർ പട്ടേൽ ഓൾറൌണ്ടറെന്നത് ഗുണകരമാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ടീമിലെത്താനിടയുള്ള മറ്റൊരാള്‍. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല.
ന്യൂസിലൻഡ് ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസും ബൗൺസുമുള്ള ഈഡൻ ഗാർഡനിലെ വിക്കറ്റിൽ കിവീസിന് പ്രതീക്ഷയുണ്ടെങ്കിലും ടോസ് നിർണായകമാവും. അതേസമയം .ഐസിസിയുടെ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാനാവാതെ നാണംകെട്ടു നാട്ടിലേക്കു മടങ്ങേണ്ടി വന്നതിന്റെ ക്ഷീണം കുറച്ചൊക്കെ തീര്‍ക്കാനും ഈ പരമ്പര വിജയത്തോടെ ഇന്ത്യക്കു കഴിഞ്ഞു.