ദില്ലി : “ഈ വർഷത്തെ ദീപാവലി അതുല്യമാണ്,” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 500 വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ശ്രീരാമൻ ആദ്യമായി ദീപാവലി ആഘോഷിക്കാൻ അയോദ്ധ്യയിൽ എത്തുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
ധൻതേരസ് ദിനത്തിൽ എല്ലാ പൗരന്മാർക്കും ആത്മാർത്ഥമായ ആശംസകൾ അർപ്പിച്ച്, പ്രധാനമന്ത്രി ദീപാവലി ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് സംസാരിച്ചിരുന്നു. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
അതേസമയം, ഈ വർഷത്തെ ദീപാവലി ഉത്സവത്തെ ഗംഭീരമാക്കാൻ അയോദ്ധ്യ നഗരം വിപുലമായ ഒരുക്കങ്ങൾ നടത്തുകയാണ്. രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലിയാണ് ആഘോഷിക്കപ്പെടുന്നത്. ദീപാവലി ദിവസം, സരയൂ നദിയുടെ തീരത്ത് 28 ലക്ഷം ദിയകൾ തെളിച്ച് ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കുക എന്നതാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ലക്ഷ്യം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി രാമക്ഷേത്രത്തിൽ പ്രത്യേക പുഷ്പാലങ്കാരവും ഒരുക്കും.
ഒക്ടോബർ 30-നു വൈകുന്നേരം വിളക്ക് കൊളുത്തൽ ചടങ്ങുകൾ നടക്കും. ദർശനത്തിനായി ക്ഷേത്രം ഒക്ടോബർ 29 മുതൽ നവംബർ 1 വരെ രാത്രിയും തുറന്നിരിക്കും.

