കണ്ണൂർ: അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന (ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 60-കാരന്‍ അറസ്റ്റിൽ. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്.കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം.
2017-ലാണ് കേസിനാസ്പദമായ സംഭവം. പ്രശ്നം നടന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും,വീണ്ടും കേസിനാസ്പദമായ കാര്യങ്ങൾ നടക്കുകയായിരുന്നു. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. വീട്ടില്‍ കഴിഞ്ഞുവരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി. കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കൗണ്‍സലിങ്ങിനിടെ ഇരയുടെ അനിയത്തിയാണ് വിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്ത സമയത്ത് നടന്ന പീഡനമായതിനാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം പ്രതി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സി.ഐ. ബിനു മോഹന്‍, എസ്.ഐ. പി. ബിജു എന്നിവരാണ് സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിയെ ശനിയാഴ്ച കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കും.