സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ലീഡ്. 94 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസ്‌ട്രേലിയ നേടിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സിന് മറുപടിയായി ഇന്ത്യ 244 റണ്‍സിന് പുറത്തായി.
ഇന്ത്യയ്ക്കായി പൂജാരയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. റിഷഭ് പന്ത് (36), രവീന്ദ്ര ജഡേജ (28*), രോഹിത് ശര്‍മ (26), നായകന്‍ അജിങ്ക്യ രഹാനെ (22) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ഹനുമാ വിവാരി (4), ആര്‍ അശ്വിന്‍ (10), ജസ്പ്രീത് ബുംറ (0) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ റണ്ണൗട്ടായത്. ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് 4 വിക്കറ്റ് വീഴ്ത്തി. ഹസില്‍ വുഡ് രണ്ടും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും സ്വന്തമാക്കി.
94 റണ്‍സിന്റെ മികച്ച ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് മൂന്നാം ദിനം കളിനിര്‍ത്തുമ്ബോള്‍ 103/2 എന്ന ശക്തമായ നിലയിലാണ്. മാര്‍നസ് ലബുഷെയ്ന് (47), സ്റ്റീവ് സ്മിത്ത് (29) എന്നിവരാണ് ക്രീസില്‍. ഓസീസിന് ഇതുവരെ 197 റണ്‍സ് ലീഡായി.