തൃശൂർ: സ്വകാര്യ ട്യൂഷന്റെ മറവിൽ 8 വയസുകാരിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ കേസില്‍ പ്രതിയായ 48 കാരിയ്ക്ക് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
തിരുവില്വാമല സ്വദേശിനി ഷീലയാണ് കേസിൽ പ്രതി. ഷീല പിഴയടക്കാത്ത പക്ഷം പത്ത് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം 2017 ലാണ് കേസിനു ആസ്പദമായ സംഭവം. ഹിന്ദി ട്യൂഷനു വേണ്ടി വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 14 സാക്ഷികളും 15 രേഖകളും 5 തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി.