ശ്രീനഗർ: കശ്മീരിൽ ഈ വർഷം ഇതുവരെ തൊണ്ണൂറോളം ഭീകരരെ വധിച്ചതായി സുരക്ഷാസേന. 89 ഭീകരരിൽ ഏഴുപേർ പാകിസ്ഥാൻ പൗരന്മാർ ആയിരുന്നു. കഴിഞ്ഞ വർഷം ഇതിലും കൂടുതൽ ഭീകരരെ വധിച്ചിരുന്നു. എന്നാൽ ഈ വർഷം കൂടുതൽ മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടുവെന്നും ഐജി പി.വിജയ് കുമാർ പറഞ്ഞു. കശ്മീരിൽ ഇപ്പോൾ ഏകദേശം 200 മുതൽ 225വരെ തീവ്രവാദികൾ ഉണ്ടെന്നാണ് വിലയിരുത്തൽ.
എന്നാൽ ഈ വർഷം ഇതുവരെ നിയന്ത്രണരേഖയിൽ വലിയൊരു നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്നാണ് ഐജി പി.വിജയ് കുമാർ വ്യക്തമാക്കിയത്. നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുമ്പോൾ തന്നെ ഞങ്ങൾ പ്രവർത്തനങ്ങൾ ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 2019ലെ പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ലംബോയെയാണ് സൈന്യം വധിച്ചത്. ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്‍റെ ബന്ധുവായ ഇയാള്‍ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെയുടെ കമാന്‍ഡര്‍മാരായ റൗഫ് അസ്ഹര്‍, മൗലാന മസൂദ് അസര്‍ എന്നിവരുടെയെല്ലാം അടുത്ത അനുയായിയാണ് ഇയാളെന്നും അധികൃതര്‍ വ്യക്തമാക്കി. താലിബാനൊപ്പം പരിശീലനം പുര്‍ത്തിയാക്കിയ സെയ്ഫുല്ല വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ക്കുന്നതില്‍ വിദഗ്ധനാണ്. ഈ രീതിയില്‍ തന്നെയാണ് പുല്‍വാമയിലെ ഭീകരാക്രമണവും ഇയാള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.വകവരുത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona