തെലങ്കാന: വാറങ്കലിലുള്ള 23-കാരന്റെ വീട്ടിൽ നിന്നും 93 വയസ്സുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു വച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തന്റെ 93-കാരനായ മുത്തച്ഛന്റെ മൃതദേഹം അന്ത്യകർമങ്ങൾ നടത്താൻ പണമില്ലാത്തതിനാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു എന്നാണ് 23കാരൻ പറയുന്നത്.
നാട്ടുകാരാണ് ഈ സംഭവം പുറത്തെത്തിച്ചത്. അടുത്തിടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ ശ്രദ്ധിച്ചിരുന്നു.തുടർന്ന് അവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്പോഴാണ് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടത്. കൊലപാതകമാണെന്നുള്ള നിലപാടിലായിരുന്നു ആദ്യം പോലീസ്. എന്നാൽ 23കാരൻ തന്റെ അവസ്ഥ പറയുകയാണുണ്ടായത്. തന്റെ മുത്തച്ഛൻ ഒരു കിടപ്പ് രോഗിയായിരുന്നുവെന്നും, കുറച്ചു ദിവസങ്ങൾക്കു മുൻപ് ആരോഗ്യ സ്ഥിതി വളരെ മോശമായി. മരിച്ചുവെന്നും അയാൾ പോലീസിനെ അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona