Thursday, May 2, 2024
spot_img

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; അന്യമതസ്ഥ ആയതിനാൽ വിവാഹം ചെയ്യില്ലെന്ന് വാദം; മുസ്ലീം യുവാവിനെ കഴുത്തറുത്ത് കൊന്ന് പ്രതികാരം

ഗാസിയാബാദ്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെ യുവതി കഴുത്തറുത്ത് കൊന്നു. ഇയാളെ കൊലപ്പെടുത്തിയതിന് ശേഷം ട്രോളി ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെയാണ് യുവതി പിടിയിലായത്. ഇരുപത്തിമൂന്നുകാരനായ ഫിറോസ് അലിയെ ആണ് ഗാസിയാബാദ് സ്വദേശിനിയായ പ്രീതി കൊലപ്പെടുത്തിയത്.

രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ബാഗുമായി പോകുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ തന്റെ കാമുകനായിരുന്നുവെന്ന് പ്രീതി വെളിപ്പെടുത്തിയത്.

വിവാഹമോചിതയായ പ്രീതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. കുറച്ചു നാൾ ഇരുവരും ഒരുമിച്ച് താമസസിച്ചു. പിന്നീട് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഇയാൾ പ്രീതിയെ അറിയിച്ചു. മറ്റൊരു മതക്കാരിയെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിക്കില്ലെന്നായിരുന്നു വാദം. എന്നാൽ വീണ്ടും നിർബന്ധിച്ചപ്പോൾ പ്രീതിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചു. ഇതിന് പിന്നാലെയാണ് റേസർ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുത്തതെന്ന് പ്രീതി പോലീസിന് മൊഴി നൽകി.

Related Articles

Latest Articles