Saturday, May 18, 2024
spot_img

ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് ചെത്തുതൊഴിലാളിയുടെ കഴുത്തിന് വെട്ടി; തൃശൂരിൽ നടന്നത് അരും കോല, സുഹൃത്തിനായി തിരച്ചിൽ

തൃശൂര്‍: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി കൊല്ലപ്പെട്ടു. വാഴാലിപ്പാടം സ്വദേശി 56 വയസ്സുള്ള വാസുദേവന്‍ ആണ് മരിച്ചത്. ഇയാളെ കൂടാതെ പ്രദേശവാസിയായ ജയനും വെട്ടേറ്റിരുന്നു. ഗുരുതര പരിക്കേറ്റ ജയനെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.

ഇരുവരുടെയും സുഹൃത്ത് ഗിരീഷാണ് വെട്ടിയത്. നിലവിൽ പ്രതി ഒളിവിലാണ്. ഗീരീഷിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

രാവിലെ ഒന്‍പതരയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ചെത്തുതൊഴിലാളികളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഇവിടെ വച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്‍റെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ വാസുദേവന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പിന്നാലെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ജയനേയും വെട്ടിയത്. ചെറുതുരുത്തി പോലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Related Articles

Latest Articles