തിരുവനന്തപുരം: രണ്ട് വർഷത്തിനിടയിൽ സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയിൽ വൻ അഴിമതിയെന്ന് കണ്ടെത്തൽ. 35 കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കെ.ബി.പി.എസ് മില്ലുകളിൽ നിന്നാണ് പാഠപുസ്തകം അച്ചടിക്കുന്നതിനാവശ്യമായ പേപ്പർ വാങ്ങിയിരുന്നത്. ഇതിൽ തിരിമറി നടത്തിയതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഒരു പരിശോധനയും കൂടാതെയാണ് കെ.ബി.പി.എസ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. അതും വ്യജ ബില്ലുകൾ നൽകിയാണ് ക്രമക്കേട് നടത്തിയത്. 2015 ൽ പാഠപുസ്തകം അച്ചടിക്കുന്നത് വൈകിയിരുന്നു. ഇതിനെ തുടർന്നാണ് മില്ലുകളിൽ നിന്ന് നേരിട്ട് പേപ്പർ വാങ്ങാൻ തീരുമാനിക്കുന്നത്.